Tuesday, April 5, 2011

കര്‍ഷക ആത്മഹത്യാ എന്താണ് യാഥാര്‍ത്ഥ്യം



കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത് തൊഴിലുറപ്പ് പദ്ധതിയാണെന്ന വയനാട്ടിലെ പ്രചാരണവേളയിലെ എ കെ ആന്റണിയുടെ പ്രസ്താവന നിയമസഭാ തെരഞ്ഞെടുപ്പില്‍ അടിസ്ഥാന സാമ്പത്തിക നയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് വഴിതുറന്നിരിക്കുകയാണ്. എങ്കില്‍ മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും രാജ്യത്താകെയും ആത്മഹത്യ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് ആരാഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ തൊഴിലുറപ്പ് പദ്ധതിയും കര്‍ഷക കടാശ്വാസ പദ്ധതിയും ആദിവാസി വനാവകാശ നിയമവും ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് വിരുദ്ധമായ ഇടതുപക്ഷ നയങ്ങളാണ് എന്നതാണ് ഏറ്റവും പ്രസക്തം.

ഇടതുപക്ഷം നിര്‍ദേശിച്ച പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തിയ മേല്‍ പദ്ധതികള്‍ നടപ്പാക്കിയ ഒന്നാംയുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കേരളത്തില്‍നിന്ന് ഒറ്റ കോഗ്രസ് എംപിപോലും 2004ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നില്ല. കേരളത്തിലെ 18 പേരടക്കം 64 ഇടതുപക്ഷ എംപിമാരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍തന്നെ ഉണ്ടാവുമായിരുന്നില്ല. തൊഴിലുറപ്പ് പദ്ധതിയോ, കര്‍ഷക കടാശ്വാസ പദ്ധതിയോ, ആദിവാസി വനാവകാശ നിയമമോ യാഥാര്‍ഥ്യമാവുമായിരുന്നില്ല. 1999ന് ശേഷം 2,51,343 കര്‍ഷക ആത്മഹത്യ രാജ്യത്താകെ നടന്നതായാണ് കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. 1991ല്‍ കോഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനാരംഭിച്ച നവ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങളാണ് രാജ്യത്തെ കാര്‍ഷികോല്‍പ്പാദനവും ഭക്ഷ്യസുരക്ഷയും തകര്‍ത്തത്.

No comments:

Post a Comment